കൊച്ചി: സില്‍വര്‍ ലൈന്‍ വിരുദ്ധ സമര സമിതിയുടെ വാഴക്കുലയ്ക്ക് ലേലത്തില്‍ ലഭിച്ചത് 40,300 രൂപ. എടത്തല തുരുത്തുമ്മല്‍ ടി എസ് നൗഷാദ് ആണ് 9 കിലോഗ്രാം തൂക്കമുള്ള പാളയംകോടന്‍ കുല ലേലത്തില്‍ പിടിച്ചത്.
സമരത്തിന്റെ ഭാഗമായി പിഴുതെറിഞ്ഞ മരക്കുറ്റിക്ക് പകരം പഴങ്ങനാട് മഠത്തില്‍പ്പറമ്ബില്‍ എം പി തോമസിന്റെ പുരയിടത്തില്‍ നട്ട വാഴയുടെ കുലയാണ് ആലുവ മാര്‍ക്കറ്റില്‍ അന്‍വര്‍ സാദത്ത് എംഎല്‍എ ലേലം ചെയ്തത്.
അര മണിക്കൂര്‍ നീണ്ട ലേലത്തിലാണ് നൗഷാദ് വാഴക്കുല സ്വന്തമാക്കിയത്. നവംബറില്‍ അങ്കമാലി പുളിയനത്തു നടന്ന ലേലത്തില്‍ ഒരു കുലയ്ക്ക് 83,300 രൂപ ലഭിച്ചിരുന്നു. സംസ്ഥാനത്ത് സമരവാഴക്കുലയ്ക്ക് ലഭിച്ച റെക്കോര്‍ഡ് തുകയായിരുന്നു അത്.
Content Summary: 'Silverline Anti-Banana' ; Sold at auction for Rs 40,300
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !