കൊണ്ടോട്ടിയില്‍ വഴി മുടക്കിയതിന് സ്വകാര്യബസ് ഹോൺ മുഴക്കിയപ്പോൾ ഓട്ടോറിക്ഷയിൽ നിന്ന് വടിവാൾ വീശി ഡ്രൈവറുടെ ഭീഷണി. കോഴിക്കോട് -പാലക്കാട് ദേശീയ പാതയിൽ കോട്ടപ്പുറം മുതൽ എയർപോർട്ട് ജംഗ്ഷൻ വരെയുള്ള യാത്രയ്ക്കിടെ ബസിനു മുൻപിൽ വടിവാൾ വീശുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. സംഭവത്തിൽ ബസ് ജീവനക്കാർ കൊണ്ടോട്ടി പൊലീസിൽ പരാതി നൽകി.
കഴിഞ്ഞ ദിവസം വൈകിട്ട് ആറരയോടെയാണു സംഭവം. കോഴിക്കോട്ടുനിന്ന് മഞ്ചേരിയിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസിനു മുൻപിലാണ് ഓട്ടോ ഡ്രൈവർ വടിവാൾ വീശിയത്. സംഭവത്തെ കുറിച്ച് ബസ് ജീവനക്കാർ പറയുന്നതിങ്ങനെ. പുളിക്കലിൽ ബസ് നിർത്തിയപ്പോൾ പ്രായമായ സ്ത്രീ ഉൾപ്പെടെ 2 പേർക്ക് ഇറങ്ങാനുണ്ടായിരുന്നു. അവർ സാവധാനം സമയമെടുത്താണ് ഇറങ്ങിയത്.
ഇതിനിടെ, പിറകിൽനിന്ന് ഒരു ഓട്ടോറിക്ഷ ഹോണടിക്കുന്നുണ്ടായിരുന്നു. പെട്ടെന്നു ബസ് മുന്നോട്ടെടുക്കാൻ പറ്റാത്ത സാഹചര്യമായിരുന്നു. സ്ത്രീകൾ ഇറങ്ങിയ ശേഷം ബസ്സെടുത്തപ്പോൾ, മുൻപിൽ കയറിയ ഓട്ടോറിക്ഷ ബസിനു തടസ്സമുണ്ടാക്കുന്ന രീതിയിലാണ് പിന്നീട് ഓടിച്ചത്. ഹോൺ മുഴക്കിയപ്പോൾ ഓട്ടോയിൽനിന്നു വടിവാൾ പുറത്തേക്ക് വീശിക്കാണിച്ചു.
തലേക്കര മുതൽ കൊളത്തൂർ എയർപോർട്ട് റോഡ് ജംഗ്ഷൻ വരെ ഇതു തുടർന്നു. പിന്നീട് ഓട്ടോറിക്ഷ എയർപോർട്ട് റോഡിലേക്കു പോയി. കൊണ്ടോട്ടി എയ്‌ഡ് പോസ്റ്റിലെത്തി പൊലീസിൽ പരാതിപ്പെട്ടശേഷമാണ് ബസ് യാത്ര തുടർന്നത്. വലിയ പറമ്പ് സ്വദേശി ഷംസുദീൻ ആണ് വടിവാൾ വീശി ഓട്ടോ ഓടിച്ചതെന്നു പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാൾക്ക് വേണ്ടി അന്വേഷണം ഊർജിതമാക്കി.
Video:
Content Summary: When the private bus honked for blocking the road, the autorickshaw driver threw a stick and threatened the driver.
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !