രാസലഹരി ചേര്‍ത്ത മദ്യം നല്കി അബോധാവസ്ഥയില്‍ പീഡിപ്പിച്ചെന്നതടക്കം സംവിധായകന് ഒമര്‍ ലുലുവിനെതിരെ ഗുരുതര ആരോപണവുമായി യുവനടി ഹൈക്കോടതിയില്‍. ലൈംഗിക പീഡന കേസില്‍ ഒമര്‍ ലുലു നല്കിയ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ കക്ഷി ചേരാന്‍ നല്കിയ അപേക്ഷയിലാണ് ആരോപണം.
വിവാഹിതനാണെന്നത് മറച്ചുവച്ച് വിവാഹ വാഗ്ദാനം നല്‍കിയും വരാനിരിക്കുന്ന സിനിമകളില്‍ അവസരം വാഗ്ദാനം ചെയ്തുമായിരുന്നു പീഡനം. സിനിമ ചര്‍ച്ചയ്ക്കെന്ന പേരില്‍ ഹോട്ടലിലേക്ക് വിളിച്ചു വരുത്തിയാണ് മദ്യം നല്കി തന്റെ സമ്മതമില്ലാതെ ലൈംഗീകമായി പീഡിപ്പിച്ചത്. സ്ഥിരം മദ്യപാനിയായ ഇയാള്‍ എംഡിഎംഎ ചേര്‍ത്താണ് മദ്യം നല്‍കിയത്.
പ്രതി നേരിട്ടും ഡ്രൈവറെയും സുഹൃത്തിനെയും ഉപയോഗിച്ചും നിരന്തരം ഭീഷണിപ്പെടുത്തുകയാണ്. വലിയ സ്വാധീന ശക്തിയുള്ളയാളായതിനാല്‍ ജാമ്യം അനുവദിച്ചാല്‍ സാക്ഷികളെ സ്വാധീനിക്കാനും തെളിവ് നശിപ്പിക്കാനും സാധ്യതയുണ്ട്. സുതാര്യമായ അന്വേഷണത്തിന് പ്രതിയെ കസ്റ്റഡിയിലെടുത്ത അന്വേഷണം നടത്തണം. മയക്കുമരുന്നിന്റെ ഉറവിടം കണ്ടെത്തണമെന്നും കക്ഷി ചേരാന്‍ നല്കിയ ഹർജിയില്‍ പറയുന്നു.
എന്നാല്‍ ഉഭയസമ്മത പ്രകാരമായിരുന്നു ബന്ധമെന്ന് തെളിയിക്കുന്ന മൊബൈല്‍ ചാറ്റുകള്‍ ഒമര്‍ ലുലു ഹാജരാക്കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ഹർജിക്കാരന് കോടതി ഇടക്കാല മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു.
Content Summary: He was raped by drinking alcohol; Threat to settle case'; Young actress against Omar Lulu
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !