തൃശൂര്‍: കേച്ചേരി പുഴയിലേക്ക് ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍പ്പെട്ട് നിരവധി പേര്‍ക്ക് പരിക്കേറ്റെന്ന് വ്യാജ സന്ദേശം. ഇതിനു പിന്നാലെ ആറോളം ആംബുലൻസുകൾ സ്ഥലത്തെത്തി.
ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടോടെയാണ് സംഭവം. ആംബുലന്‍സ് ഡ്രൈവര്‍മാര്‍, മാധ്യമപ്രവര്‍ത്തകര്‍ തുടങ്ങിയവർ ഉള്‍പ്പെടെയുള്ളവരുടെ ഫോണുകളിലേക്കാണ് വ്യാജ സന്ദേശം എത്തിയത്.
വാർത്ത സത്യമെന്ന് തെറ്റിദ്ധരിച്ച് ആംബുലൻസ് ഡ്രൈവർമാർ വിവരങ്ങൾ കൈമാറുകയും രക്ഷാപ്രവർത്തനം നടക്കുന്നുണ്ടെന്ന് കരുതി പുഴയോരത്തേക്ക് എത്തുകയും ചെയ്തു. കുന്നംകുളത്ത് നിന്നുള്ള നന്മ ചാരിറ്റബിള്‍ ട്രസ്റ്റ്, സ്വകാര്യ ആശുപത്രി, ഷെയര്‍ ആന്‍ഡ് കെയര്‍, ഹ്യൂമണ്‍ ലവേഴ്സ്, ട്രാഫിക് തുടങ്ങിയവയുടെ ആംബുലൻസുകളാണ് കേച്ചേരി പുഴയോരത്തേക്ക് പാഞ്ഞെത്തിയത്. ഇതിനു പിന്നാലെയാണ് സന്ദേശം വ്യാജമാണെന്ന് മനസിലായത്.
വ്യാജ വിവരം നല്‍കിയവര്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കുമെന്നും ആംബുലന്‍സ് ഡ്രൈവര്‍മാര്‍ അറിയിച്ചു.
Content Summary: Fake message that the bus fell in the river; Six ambulances arrived
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !